Saturday 18 June 2016

Udta Punjab - Punjab on a High !


പഞ്ചാബ്‌  എന്നാല്‍  വിളഞ്ഞു  നില്‍കുന്ന  ഗോതബ് പാടങ്ങളും ഗുസ്തികാരും തലേക്കെട്ട്  കെട്ടിയ സര്‍ദാജിമാരും ആയിരുന്നു  നമ്മുടെ ഒക്കെ  മനസ്സില്‍ എന്നാല്‍ ഇന്നത്തെ  പഞ്ചാബിന്റെ  സ്ഥിതി  അതല്ല , ഹെരോയിനും  കൊക്കൈനും അടങ്ങിയ മയക്കുമരുന്നിന്  അടിമ  പെട്ടിരിക്കുകയാണ്  പഞ്ചാബ്‌ ഇപ്പോള്‍! അതിന്റെ  സിനിമാ രൂപമാണ്‌  udta punjab (Punjab is high).

പഞ്ചാബ് ലെ  പ്രമുഖ സിംഗ് പോപ്‌ സിങ്ങരുടെ (?) ജീവിതത്തില്‍ നിന്നാണ് ചിത്രം ആരംഭികുന്നത് മയക്കുമരുന്നിന് അകപെട്ട ഇയാള്‍ സ്വന്തം ജീവിത ശൈലി കൊണ്ട് ചെറുപ്പക്കാരെ  കാര്യമായി സ്വാധീനിചിരികുന്നു എന്നാല്‍  ഇയാള്‍ക്ക് പിനീട് ജയിലില്‍ വെച്ച്  താന്‍  ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിയുന്നു പക്ഷെ പിനീട് ഇയാള്‍ക്ക്  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തക്രച്ചയെയാണ് നേരിടേണ്ടി വന്നത്, ഈ സിങ്ങര്‍ക്ക്  നമ്മള്‍ക്  എല്ലാവര്ക്കും  അറിയാവുന്ന പ്രമുഖ ഇന്ത്യന്‍ പോപ്‌ സിങ്ങേരുമായി  ഒരു സാമ്യമുണ്ട്  അത്  വെറും യാദൃഷിച്കം ആണെന്ന് കരുതുന്നില്ല. അതെ സമയം ബീഹാറില്‍ നിന്ന്  കൂടിയെരി പാര്‍ത്ത ഒരു പെണ്‍കുട്ടി  യാദൃശ്ചികമായി കയ്യില്‍  വന്നു ചേരുന്ന മയക്കുമരുന്ന് പാക്കറ്റ് വില്കാന്‍ ശ്രമിക്കുന്നതിനിടെ മയക്കുമരുന്ന് മാഫിയയുടെ കയ്യില്‍ അകപെടുക്കയും ചെയുന്നു. പഞ്ചാബ്‌ പോലീസിലെ  കുത്തഴിഞ്ഞ കെടുകാര്യസ്ഥതയും  ചിത്രം  തുറന്നു  കാണിക്കുന്നു. അതിനൊക്കെ കൂട്ട് നിന്നിരുന്ന അസിസ്റ്റന്റ്റ് ഇന്‍സ്പെക്ടര്‍ക്ക്‌  തന്റെ വേണ്ടപെട്ട ഒരാള്‍ മയക്കുമരുന്നിന്റെ  കയ്യില്‍ അകപെടുമ്പോള്‍ ആണ്  ഇതിന്റെ ഭീകരാവസ്ഥ തിരിച്ചറിയാന്‍ സാധികുന്നത്.
തുടര്‍ന്ന് പോലീസുകാരനും ഡീ അഡിക്ഷന്‍ സെന്റെരിലെ ഡോക്റെരും ചേര്‍ന്ന്  മയക്കുമരുന്ന് ന്‍റെ ഉറവിടം  തേടിപോകുന്നതും അവര്‍ കണ്ടെത്തുന്ന  സത്യങ്ങലുമാണ്  ചിത്രത്തെ മുന്നോട്ട്  കൊണ്ട് പോകുന്നത്. പഞാബിലെ ഇന്നത്തെ സാമൂഹ്യ- രാഷ്ട്രീയ അവസ്ഥകളെ ചിത്രം തുറന്നു  കാട്ടുന്നുണ്ട്.

ഹാസ്യത്തിന്റെ  മേമ്പൊടിയോടെയാട്  അഭിഷേക് ചിത്രം ഒരുക്കിയിരിക്കുന്നത്. പകലും രാത്രിയും സമ്പന്നതയും ദാരിദ്രവും  എല്ലാം  രാജീവ്‌ രവി കാഴ്ചകളിലൂടെ ആസ്വാധ്യമായിരിരുന്നു. അമിത് ത്രിവേദിയുടെ സംഗീതവും  മികച്ചു  നിന്ന്  ആദ്യത്തെ  ഗാനവും ഏക്‌ കുടി  എന്ന്  തുടങ്ങുന്ന  ഗാനവും  നന്നായിരിരുന്നു.കഥാപാത്രങ്ങളെല്ലാം നല്ല പ്രകടനം കാഴ്ച വെചു ഷാഹിദ് കപൂര്‍  പോപ്സ്ടാര്‍ അപ്പ്പിയരന്സും  പ്രകടനവും നന്നായിരുന്നു , ആലിയ ഭട്ട്, കരീന കപൂര്‍ , ദില്‍ജിത്. തുടങ്ങിയവരും നന്നായിരിരുന്നു.

 മൊത്തത്തില്‍ പ്രമേയത്തോട്  നീതി  പുലര്‍ത്തിയ  ആവിഷ്കാരം, സിനിമയെന്ന  നിലയില്‍ ഉദ്ത്താ പഞ്ചാബ്  നല്ല  അനുഭവം ആയിരുന്നു.

 വാല്‍കഷ്ണം : സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കട്ടോകെ  ചെയ്തിരിന്നെങ്കില്‍  കാണാന്‍  മാത്രം  ഒന്നും ഉണ്ടാവില്ലായിരുന്നു. !

Sunday 12 June 2016

Conjuring 2 - Another True Story Horror Tale!

conjuring 2 malayalam movie review

ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും  ഭീതിജനകമായ ഹൊറര്‍ സിനിമയായിരുന്നു  conjuring, അത് കൊണ്ട് തന്നെ അതിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ കാണാനുള്ള ആഗ്രഹം വര്‍ധിച്ചു.

പാരാനോര്‍മല്‍ ആക്ടിവിസ്ടുകള്‍  ആയ എട്- ലോര്രിന്‍ ദമ്പതികളുടെ കേസ്  ഫയലുകളില്‍  നിന്ന് എടുത്ത  ഒരു യധാര്‍ഥസംഭവത്തെ അടിസ്ഥാനമക്കിയാണ് conjuring 2 ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ സിനിമാ പ്രേമികള്‍ക്ക്
പരിചിതമായ "അമിറ്റി വില്ലെ " ഹോറര്‍ കേസിന്  ശേഷം ലോര്രിനു  ഒരു വിഷന്‍  ഉണ്ടാകുകയും കുറച്ചു  കാലത്തേക്ക് പുതിയ ഒരു കേസും എടുക്കുന്നില്ല  എന്ന്  തീരുമാനികുന്നു. അതെ  സമയം  ലണ്ടനിലെ Enfield ല്‍ പാരാനോര്‍മല്‍ അക്ടിവിടികള്‍ നടക്കുകയും വീട്ടിലെ  ഒരു ചെറിയ കുട്ടിക്ക് ഡീമോനിക് പോസ്സസന്‍ ഉണ്ടാകുകയം ചെയുന്നു. ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ വേണ്ടി എട്-ലോര്രിന്‍ അവിടെ എത്തുകയും അവര്‍ നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും അതിനെ  അവര്‍  എങ്ങനെ അതിജീവിച് പരിഹരിക്കുന്നു എന്നതാണ് കഥാസാരം.

സാധാ ഹോളിവുഡ്  ഹോര്രാര്‍ സിനിമകളില്‍  കാണുന്നത് പോലുള്ള കഥാസന്തര്ഭം  ആണ്  ഇവിടെയെങ്കിലും, അതിനെ  മികവുറ്റതക്കാന്‍ സംവിധായകന്‍  ജെയിംസ്‌ വാനിനു കഴിഞ്ഞിടുന്ദ്. നിശബ്ദതയും ശബ്ദവും  ഇടകലര്‍ന്നുള്ള പശ്ചാത്തല സംഗീതവും ഭീകരാന്തരീക്ഷം സ്രിഷ്ടികുന്നതില്‍ വിജയിച്ചു. ഛായഗ്രഹണവും\ എടുത്ത് പറയേണ്ട  മേന്മയാണ്, ലൈറ്റിങ്ങും നന്നായിരുന്നു. ഇന്നത്തെ ഹോര്രാര്‍  സിനിമാസംവിധായകരില്‍  മുന്‍പന്തിയിലുള്ള  ജെയിംസ്‌ വാനിനെ  പറ്റി  കൂടുതല്‍ ഒന്നും  പറയുന്നില്ല ഭീകരരൂപങ്ങളോ  രക്തചൊരിചിലോ ഇല്ലാതെ  തന്നെ പ്രേക്ഷകന്റെ മനസ്സില്‍ ഭീതി  ജനിപ്പിക്കാന്‍  അദ്ദേഹത്തിന്  കഴിഞ്ഞു. എഡിറ്റിങ്ങും  നല്ല നിലവാരം പുലര്‍ത്തി.

vera farmiga യുടെ പ്രകടനം എടുത്തു പറയേണ്ടതാണ് പോസ്സസ് ചെയുമ്പോ ഉള്ള  ഭാവ  പ്രകടങ്ങളും മികച്ചത്യിരുന്നു, പാട്രിക് വിത്സനും നല്ല പ്രകടനമായിരുന്നു, ജാനെറ്റ്  ആയി  വേഷമിട്ട Madison Wolfe നല്ല  അഭിനയം  കാഴ്ച വെചു.

ഞെട്ടിക്കുന്ന  ഒരുപാട്  രംഗങ്ങള്‍ ഉണ്ട്, ആ  കന്യാസ്ത്രീയെ  സ്ക്രീനില്‍ കാണികുമ്പോ എല്ലാം  നല്ല  ഭീതിജനകമായിരുന്നു, അവസാനത്തെ  ട്വിസ്റ്റും മികച്ചതായിരുന്നു. ആകെ ഹൊറര്‍ സിനിമാസ്വാദകരെ മുഴുവനായും  ത്രിപ്പ്തിപെടുത്താന്‍  conjuring 2 കഴിഞ്ഞിരികുന്നു. നല്ല  ശബ്ദവ്യതിയങ്ങള്‍ ഉള്ള  തീയട്ടെരില്‍  നിന്ന്  തന്നെ  ആസ്വദിക്കാന്‍ ശ്രമികുക.

"രക്ത ചൊരിചിലും ഭീകരരൂപങ്ങളും ഇല്ലാത്ത  ഹൊറര്‍ സിനിമയുടെ ആസ്വാദകന്‍ ആണെങ്കില്‍ Conjuring 2 നിരാശപെടുത്തില്ല "

Thursday 2 June 2016

കമ്മട്ടിപ്പാടത്തെ കാഴ്ചകൾ.....!

kammattipadam malayalam movie review

രാജീവ്‌ രവിയുടെ സിനിമ  അത് തന്നെയാണ് കമ്മട്ടിപാടം കാണാൻ ഉള്ള  ഏറ്റവും വലിയ ഇന്സ്പിരേഷൻ....

ഒരു നഗരം വികസികുമ്പോൾ  തകരുന്നത് അവിടുത്തെ താഴെകിടയിൽ ജീവിക്കുന്ന തീര്ത്തും സാധാരണക്കാരായ ആളുകളുടെ ജീവിതരീതിയാണ്‌ ജീവിതമാണ്‌  അതാണ് കമ്മട്ടിപ്പാടം കൈകാര്യം  ചെയുന്ന വിഷയവും .

രാജീവ്‌  രവിയുടെ മുൻ സിനിമകളെ പോലെ തന്നെ യാധാർത്യതോട്  ചേർന്ന് നില്കുന്ന സിനിമ അനുഭവം തന്നെയാണ്  കമ്മട്ടിപാടവും എന്നാൽ മുൻ ചിത്രങ്ങളെ അപേക്ഷിച് അതിനെക്കാൾ സിനിമാറ്റിക്  എലമെന്റ്സ് കൂടുതലാണ്  കമ്മട്ടിപ്പാടത്ത്.

കൊച്ചി എന്ന നഗരം ജനികുന്നതിനു മുന്പ് എറണാകുളം  നഗരത്തിന്റെ മധ്യഭാഗത്ത് ഉണ്ടായിരുന്ന കമ്മട്ടിപ്പാടം എന്ന ഗ്രാമത്തിലെയും അവിടെ ജീവിചിരുന്ന്വരുടെയും കഥയാണ് കമ്മട്ടിപാടം. കാര്ഷികവൃത്തിയിൽ ജീവിച്ചിരുന്ന ഒരു സമൂഹം കൃഷിയുടെ അധപതാനത്തോടെ മാറുന്ന  നഗരത്തിന്റെ വിഴുപ്പലകുന്ന ജോലികളിലേക് ഇറങ്ങി ചെല്ലുന്നതയാണ് കനികുന്നത്. നമ്മുടെ ഇടയിൽ  തന്നെയുള്ള എന്നാൽ ആരാലും പറയാത്ത ഒരു സമൂഹത്തിന്റെ കഥ. ഒരു സിനിമയിൽ ചേരി കാണികുന്നത് ഗുണ്ടകളെയോ മറ്റോ അന്വേഷിച്  പോകുന്ന സ്ഥലമായോ    മറ്റു അസന്മാര്ഗിക പ്രവര്തികല്ക്  വളം വെച്ച് കൊടുക്കുന്ന സ്ഥലമായോ മാത്രമാണ് എന്നാൽ  കമ്മട്ടിപാടത്തിൽ രാജീവ്‌  രവി കാണിക്കുനത്  ഇതൊന്നുമല്ല. നമ്മുടെ ചുറ്റുമുള്ള യാധാര്ധ്യതിലേക്  ക്യാമെറ തിരിച്ച്  കാണിക്കുന്നത്  ഞെട്ടിപികുന്ന കാഴ്ചയാണ് ചോരയും വിയര്പ്പും കണ്ണീരും  ചിരിയും കലര്ന്നൊരു വ്യത്യ്സ്ത്മായ ചായകൂട്ട്‌. വയലൻസും കഥാപാത്രശ്രിഷ്ടിയും കാരണം ബ്രസീലിയൻ ക്ലാസ്സിക്‌ "City Of God " മായ് വളരെയധികം  സാമ്യത പുലർതുന്നുന്ദ് കമ്മട്ടിപ്പാടം.

http://
നായക കഥാപാത്രമായ കൃഷ്ണൻ ആയി ദുൽഖർ നല്ല പ്രകടനമാണ്‌ കാഴ്ച വെച്ചത് , കൃഷ്ണൻ ദുല്കരിനു ഒരു ചലങ്ജിംഗ്  കഥാപാത്രമായിരുന്നില്ല.  പ്രകടനത്തിൽ യഥാർത്ഥത്തിൽ എന്നെ വിസ്മയിപ്പിച്ചത് രണ്ടു  പേരാണ്  വിനായകനും ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപിച്ച നടനും. വിനായകനും ബാലൻ ചേട്ടനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഹോട്ടലിൽ നിന്നും ചാടുന്ന സീനോകെ പ്രശംസനീയമാണ്. ഒന്ന് രണ്ടു സീനിൽ മാത്രം പ്രത്യക്ഷപെട്ട സൌബിന്റെ പ്രകടനവും ഞെട്ടികുന്നതയിരുനു. സുരാജ് , ഷൈൻ ടോം ചാക്കോ എന്നീ ബാക്കി സഹതാരങ്ങളും നല്ല പ്രകടനം തന്നെയണ്  കാഴ്ചവെച്ചത് .

മധുനീലകണ്ടന്റെ ക്യാമറയും നന്നായിരുന്നു എഡിട്ടിംങും നന്നായിരുന്നു, രാജീവ്‌ രവിയുടെ ട്രേഡ് മാർക്ക്‌ രാത്രി ഷോട്ടുകൾ ഒരുപാടുണ്ട് കമ്മട്ടിപാടതിലും. സംഗീതവും നല്ല നിലവാരം പുലര്ത്തി ആദി ഭഗവാൻ എന്ന ഗാനം നല്ല ട്രീറ്റ്  ആയിരുന്നു.

3മണികൂർ ദൈര്ഘ്യമുള്ള ചിത്രം പലയിടത്തും അല്പം ലാഗ് ഉണ്ടായിരുന്നെങ്കിലും അത് അത്രയ്ക്ക് എനിക്ക് അനുഭവപെട്ടില്ല, മലയാള സിനിമയിൽ ഇന്ന് വരെ ഞാൻ അറിഞ്ഞിട്ടിലാത്ത ഒരു അനുഭവമായിരുന്നു  കമ്മറ്റിപ്പാടം. സിനിമ കഴിഞ്ഞിട്ടു കമ്മട്ടിപടം മനസിൽ ഉണ്ടായിരുന്നു. യഥാര്ഥ ജീവിതത്തിൽ എല്ലാരും വെളുത് തുടുത്ത് ആയിരികില്ല ഉണ്ടാകുക  കറുപ്പും വെളുപ്പും  നിറഞ്ഞതാണ്‌ ലോകം, നിറത്തിന്റെയും  ഭംഗിയുടെയും അളവുകൊലില്ലതെ യാഥാധ്യർത്തെ മനസിലാക്കാൻ കഴിയും  എന്ന് ഉണ്ടെങ്കിൽ മാത്രം  കമ്മട്ടിപാടത്തിനു ടിക്കറ്റ് എടുക്കുക.